count down

Thursday, January 7, 2010

സിനിമാഗാന നിരൂപണത്തിന്റെ വഴികള്‍


ദ്യക്ക് ഇലയുടെ ഓരത്ത് വേണ്ടാവെറുക്കനെ വിളമ്പുന്ന പുളിയിഞ്ചി പോലെ ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയിരുന്ന ഒന്നായിരുന്നു സിനിമാഗാനനിരൂപണം.
ടി.പി.ശാസ്താമംഗലമെന്ന ഒരു തിരോന്തരം പൂള്ളിയാണ് ജനകീയ ശാഖയാക്കി അതിനെ തളര്‍ത്തിയത്.വള്ളിപുള്ളി വിടാതെയുള്ള വിമര്‍ശനമായിരുന്നു അത്.അദ്ദേഹം സിനിമയിലെ അതിന്റെ പ്രസക്തിയെപ്പറ്റിയും ചിന്തിച്ചു കുഴഞ്ഞു.അമ്മേ നാരായണാ എന്ന വരികളെപ്പറ്റി അമ്മെക്കെങ്ങിനെയാണ് നാരായണ എന്ന പേരു കൊടുക്കുക എന്നൊക്കെ തലനാരിഴ കീറി.
പഴയപാട്ടുപുസ്തകങ്ങളും വാക്കുകളുടെ ഭാണ്ഡവും പേറി കോടാമ്പക്കത്തിന് മദ്രാസ് മെയിലോ കള്ളവണ്ടി പിടിച്ചോ പോയവര്‍ ഇദ്ദേഹത്തെ പ്രതി പാട്ടെഴുത്ത് മോഹം കളഞ്ഞ് പല ജോലിയിലും ഏര്‍പ്പെട്ട് മര്യാദയോടെ,ശാസ്തമംഗലത്തെ പേടിക്കാതെ ജീവിച്ചുപോരികയും ചെയ്തു.

ശാസ്തമംഗലം നല്ല വഴിയാണെന്ന് കണ്ട് പലരും ഈ രംഗത്തേക്ക് കാലെടുത്തുവെച്ചുവെങ്കിലും തൊലിക്കട്ടിയില്ലായ്മ കൊണ്ടു പിടിച്ചു നില്‍ക്കാന്‍ ആയില്ല.
ടി.പി.ശാസ്തമംഗലം നീണാള്‍ വാഴട്ടെ.


രംഗത്തെ പുതിയ പേരാണ് രവിമേനോന്‍.വിമര്‍ശനം അദ്ദേഹത്തിന്റെ ലക്ഷ്യമല്ല,പത്രപ്രവര്‍ത്തനമാണ് രംഗമെങ്കിലും.

നഷ്ടപ്രണയിനികള്‍ താജ് മഹല്‍ കാണുന്നതുപോലെയാണ് രവിമേനോന്‍ സിനിമയിലെ ഓരോ പാട്ടിനേയും കാണുന്നത്,ഹിന്ദിയും ഗസലുമാണെങ്കില്‍ പറയുകയും വേണ്ട.

പ്രസവിച്ചുവീണ കുട്ടി ലോകത്തിന്റെ വെളിച്ചം കാണുന്നതുപോലെ എല്ലാം പാട്ടും രവിമേനോന് അത്ഭുതമാണ്.ഓരോ പാട്ടിന്റെ പിന്നിലെ ജാരസംസര്‍ഗ്ഗവും ഗര്‍ഭവും അലസലും പ്രസവവേദനയും സിസേറിയന്‍ സംഗതികളുമെല്ലാം വിവരിച്ചു കേട്ടാല്‍ ആര്‍ക്കായാലും ഒരു സിമ്പതി തോന്നും.ഇത്ര കഷ്ടപ്പെട്ടുണ്ടാക്കിയതല്ലെ ഒന്ന് കേട്ടുകളയാം എന്ന്.ചാനലുകള്‍ക്ക് മാത്രം പോരല്ലോ എഫ്. എം. സ്റ്റേഷനുകള്‍ക്കും നാട്ടില്‍ അരിവേടിക്കേണ്ടെ!കേട്ടാല്‍ സ്റ്റേഷനും വിട്ടോടുന്ന(റേഡിയോ സ്റ്റേഷന്‍) പാട്ടുകളെപ്പോലും രവിമേനോന്‍ തിരിച്ചു പിടിച്ച് കൊണ്ടുവന്ന് തെരുവിലെ പച്ചമരുന്ന് കച്ചവടക്കാരെപ്പോലെ ഇല്ലാത്ത ഗുണാഗണങ്ങള്‍ പാടി മലയാളിയുടെ എളിയില്‍ തിരുകിവെച്ചുകൊടുക്കും.

ബാലമുരളീകൃഷ്ണ ഒരു വയോള വാദകാനായിരുന്നുവെന്ന കാര്യവും,അല്ലിയാമ്പല്‍ എന്ന പാട്ടു കേട്ടാല്‍ ജോബ് മാഷെ ആര് ഓര്‍ക്കാന്‍,പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന കാര്യം എത്രപേര്‍ക്കറിയാം.......... എന്നൊക്കെ പറഞ്ഞ് അദ്ദേഹം പ്രസിച്ചുവീണ കുഞ്ഞിന്റെ നിഷ്കളങ്കത കാട്ടി വായനക്കാരെ അവമതിക്കും.ആ അവമതിയെ തന്റെ വിധിയാക്കി അവര്‍ ചവറ്റുകൊട്ടയില്‍ വീഴ്ത്തിയ പാട്ടുകള്‍ തെരഞ്ഞുപിടിച്ച് വീണ്ടും വീണ്ടും കേള്‍ക്കുകയും ടിയാന്‍ പറയുന്നതും എഴുതുന്നതുമൊക്കെ വായിച്ചുകൊണ്ടിരിക്കും.
ഹമാണ്(guess)പത്രപ്രവര്‍ത്തകന്റെ ഖനി എന്നതിനാല്‍ (അതിന് gossipലേക്ക് മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു) എന്തും എഴുതാം.ദഹനക്കേടുണ്ടാക്കുമെങ്കിലും മലയാളിക്കും അത് പൊറോട്ട പോലെ നിത്യവും കിട്ടിക്കോണ്ടിരിക്കുകയും വേണം.മലയാളമറിയാത്ത ഗായികാ ഗായകന്മാരാണെങ്കില്‍ അവരെക്കുറിച്ച് എന്തും നിരൂപിച്ചെഴുതാം.മലയാളത്തില്‍ നല്ല പാട്ടുകള്‍ പാടിയിട്ടുള്ള,ഇപ്പോള്‍ ചെന്നൈയില്‍ താമസിച്ച് സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്ന പ്രശസ്ത ഗായിക ബി.വസന്ത ഇപ്പോള്‍ ഹമ്മിംഗ് ചെയ്താണ് ജീവിക്കുന്നതെന്നു വരെ എഴുതാം.ഭാഷ ഒരു ഇലക്ട്രിഫൈഡ് വേലിയായതിനാലും കുറച്ചോക്കെ മാന്യത ഉള്ളതിനാലും അവരാരും നെഞ്ചത്തുകേറാനും വരില്ല.

Sunday, January 3, 2010

മലയാളസിനിമയിലെ ബഹുമാന്യര്‍

(അരവിന്ദന്റെ ഒരൊറ്റ സിനിമ പോലും വാല്യൂ ഉള്ളതായി തോന്നിയിട്ടില്ല.അതു കൊണ്ടു തന്നെ ഫിലിം മേക്കര്‍ എന്ന നിലയില്‍ അദ്ദേഹത്തോട് ഒരു ആദരവും തോന്നിയിട്ടില്ല ” അടൂര്‍ ഗോപാലകൃഷ്ണന്‍ )


സിനിമ ഒരു കലാരൂപമാണെന്നോ അല്ലെന്നോ ഇനിയും പിടികിട്ടാത്ത കാര്യമാണ്.(അപ്പോള്‍ സംവിധായകന്‍ കലാകാരന്‍?)പ്രത്യേകിച്ച് മലയാളസിനിമ.ലോക സിനിമയില്‍ സാമൂഹ്യാവസ്ഥയിലൂന്നിയുള്ള കുതിപ്പുകളും സൌന്ദര്യശാസ്ത്രപരമായ പുതുപുത്തന്‍ അവതരണങ്ങളും രണ്ടു കണ്ണും തുറന്ന ഏതൊരു മലയാള സിനിമക്കാരനും അപകര്‍ഷതയില്‍ ആയുധം വെച്ച് കളമൊഴിയേണ്ട കാലം കഴിഞ്ഞു.നമ്മളൊക്കെ വീമ്പുപറഞ്ഞുനടക്കുന്ന ഈ കൊച്ചു കേരളം സത്യത്തില്‍ ഒരു പൊട്ടക്കിണറാണ് പലര്‍ക്കും.അതിന്റെ ഇട്ടാവട്ടങ്ങളില്‍ കറങ്ങി ഞാന്‍ ആരെടാ എന്ന് ഊക്കു കാട്ടുന്നവരെ കാണുമ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.മറ്റു മേഘലയിലെന്ന പോലെ തന്നെ സിനിമയിലും ചെറിയ മനുഷ്യരാണ് അരങ്ങ് വാഴുന്നത്.എത്ര ലോകം ചുറ്റിവന്നാലും ആ പൊട്ടക്കിണറില്‍ വീണാലെ വീമ്പുപറഞ്ഞു നില്‍ക്കാന്‍ കഴിയൂ.കേരളത്തിനു പുറത്തു പോയാല്‍ ആണുങ്ങളെ കാണേണ്ടിവരും.ലോകത്തിലേക്ക് വികസിക്കാന്‍ കഴിയാത്തവര്‍ക്ക് അഭയം ഈ പൊട്ടക്കിണര്‍ തന്നെ.കഥക്കും കവിതക്കുമൊക്കെ പേനയും കടലാസും മാത്രമേ നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള അസംസ്കൃത വസ്തുക്കള്‍.ഒരു യന്ത്രത്തിന്റെയോ സഹകാരിയുടെയോ സഹായമില്ലാതെ എല്ലാം നിങ്ങള്‍ ചമക്കണം.എന്തൊക്കെ ഉത്സാഹിച്ചാലും എഴുത്ത് നന്നായെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ സാധിക്കൂ.

സിനിമയില്‍ അങ്ങിനെയല്ല.വരക്കാനും മായ്ക്കാനും എന്തിന് ചിന്തിക്കാന്‍ കൂടി ആളെക്കിട്ടും.ജുബ്ബയുമുടുത്ത് തൊപ്പിയും വെച്ച് വെയിലത്തോ മഴയത്തോ സ്റ്റാര്‍ട്ട് കട്ട് പറഞ്ഞാല്‍ മതി,പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ക്യാമറക്കുമുന്നിലോ ചുറ്റുവട്ടത്തോ നിന്നാല്‍ മതി നിങ്ങള്‍ക്ക് സംവിധാനമേലങ്കി ചാര്‍ത്തി തരും.ഞാനാണിതിന്റെ അധിപന്‍ എന്നൊരു തോന്നല്‍ കാണുന്നവര്‍ക്കുണ്ടായിരിക്കണമെന്നുമാത്രം.പിന്നെ സംസ്കാരിക സദസ്സുകളില്‍ നിങ്ങള്‍ക്കിടം കിട്ടും.എന്തു മണ്ടത്തരവും നിങ്ങള്‍ക്ക് പറയാം.(ലോക്കല്‍ താലൂക്ക്,ജില്ലാ,സംസ്ഥാന പേജുകളില്‍ ഏതിലെങ്കിലും നിങ്ങള്‍ പത്രങ്ങളുടെ ആവശ്യാനുസരണം നിറയും.ലോക്കല്‍ മഹാന്മാര്‍,ജില്ലാ മഹാന്മാര്‍ സംസ്ഥാന മഹാന്മാര്‍ എന്നിങ്ങനെ പത്രങ്ങള്‍ ഇക്കൂട്ടരെ ആദരിച്ച് നശിപ്പിക്കും)സംസ്കാരത്തിന്റെയും സാസ്കാരികവകുപ്പിന്റെയും കണക്കില്‍ അതെഴുതിക്കോളും.

റഞ്ഞുവന്നത് ഇതാണ്, സിനിമ സംവിധായകന്റെ കലയാണെന്ന് പറക വയ്യ.ക്രിയേറ്റര്‍ ആകാത്തിടത്തോളം ഒരാള്‍ കലാകാരനല്ല.ഈ ചിന്തക്ക് അടിവരയിടുന്നുവെങ്കില്‍ മലയാളത്തില്‍ ആരൊക്കെയാവും ക്രിയേറ്റര്‍മാര്‍.അപൂര്‍വ്വം മാത്രമേയുള്ളുവെന്നാണ് എന്റെ നിരീക്ഷണം.ബാലനില്‍ നിന്നും തുടങ്ങി കേശുവില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയുടെ ബാലാരിഷ്ടത ഒന്ന് നേരില്‍ കാണുക.എടുപ്പിലോ നടപ്പിലോ നോക്കിലോ വാക്കിലോ എവിടെയാണ് മലയാളസിനിമ ഉയര്‍ന്നിട്ടുള്ളത്.അതില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?ഒരു വ്യത്യാസവുമില്ലെന്ന് വേണം കരുതാന്‍.

ടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണിനും സത്യന്‍ അന്തിക്കാടും തമ്മില്‍ തുലനം ചെയ്താല്‍ കണ്ടെത്തുന്നത് ആശാരിപ്പണിയിലെ ചില വ്യത്യാസങ്ങള്‍ മാത്രം.ഇടത്തിരുന്ന് വലത്തോട്ടും വലത്തിരുന്ന് ഇടത്തോട്ടും പട്ടികയടിച്ചാലുണ്ടാവുന്ന വ്യത്യാസം മാത്രം.

കെ.എസ് സേതുമാധവനും എ.വിന്‍സന്റിനുമൊപ്പമെത്താന്‍ പുതിയ മലയാള സിനിമ ഇനിയും കുതിക്കേണ്ടതുണ്ട് .സംഘാടനത്തിന്റെ മൂത്താശാരിപ്പണിയിലാണെങ്കില്‍ രാമുകാര്യാട്ടിന്റെ ഏഴയലത്തെത്തില്ല ഈ ഉണ്ണിക്കുട്ടന്മാര്‍.സ്വയം നായകത്വത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിനുപകരം കേരള സാഹചര്യങ്ങളിലേക്ക് അതിന്റെ സജീവതയിലേക്ക് നവീന ലോക സിനിമ ആര്‍ജ്ജിച്ച സൌന്ദര്യശാസ്ത്രത്തിലേക്ക് കുശാഗ്രബുദ്ധിയുണര്‍ത്തുക.(തലയെന്നു പറയുമ്പോള്‍ മുടിയെക്കുറിച്ചോര്‍ത്ത് ചീര്‍പ്പെടുക്കാനോങ്ങുന്ന തലമുറയാണെന്റെ ശത്രു എന്ന കവി വചനത്തെ തുരത്തുക).


ലയാളം കണ്ട രണ്ടു പ്രധാന ക്രിയേറ്റര്‍മാരാണ് ജോണ്‍ അബ്രഹാമും അരവിന്ദനും.സിനിമാക്കൊട്ടകയിലെ അട്ടഹാസങ്ങള്‍ തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ടിനേക്കാള്‍ മുഴക്കിയ നാളുകളില്‍ അര്‍ത്ഥസാന്ദ്രമായ മൌനം കൊണ്ടു നേരിട്ട അരവിന്ദനും സിനിമയെ മൂലധനത്തിന്റെ കറയില്‍ നിന്നും മോചിപ്പിച്ച ജോണും മലയാളത്തിന് പ്രിയങ്കരന്മാരാണ്.കോടമ്പാക്കം സംസ്കാരത്തെ ഉപേഷിച്ചവരായിരുന്നു അവര്‍. മനുഷ്യരാവാന്‍ നമ്മളെ നിര്‍ബ്ബന്ധിച്ച സിനിമാക്കാരായിരുന്നു അവര്‍.എന്തു തന്നെയായാലും മലയാളസിനിമയില്‍ നിലനിന്നിരുന്ന ഇഡ്ലി ചട്നി സാമ്പാറിന് പകരം വെച്ചവരാണല്ലോ അവര്‍.അവര്‍ സ്വന്തമായി പാത നിര്‍മ്മിച്ചവരാണ്.സിനിമയില്‍ നിലനില്‍ക്കുന്ന എല്ലാ യാഥാസ്ഥിതികധാരകളത്രയും അവര്‍ അവഗണിച്ചു.(ജോണ്‍ ആണെങ്കില്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ നാലുകെട്ടുസുര്‍ക്ഷിതങ്ങളെ നിരാകരിക്കുകയും തെരുവിലും അതിനുസമാനമായ ഇടങ്ങളിലും ജീവിതം നിവര്‍ത്തിയിട്ടു.)

സിനിമയില്‍ സംവിധാന ബിംബങ്ങള്‍ ക്രിയേറ്റര്‍മാരല്ല.അവര്‍ വെറും കോര്‍ഡിനേറ്റര്‍ മാരോ മൂത്താശീമാരൊ ആണ്.ക്രിയേറ്റര്‍മാര്‍ നിലവിലെ യാഥര്‍ത്ഥ്യങ്ങളേയും യാഥാസ്ഥിതിക മൂല്യങ്ങളേയും തകിടം മറിക്കുകയോ പുതുക്കിപ്പണിയുന്നവരോ ആണ്.ആ നിലയില്‍ നമുക്ക് ജോണ്‍ അബ്രഹാമിനേയും അരവിന്ദനേയും (പിറകെ കഥ പറച്ചിലിന്റെ അപ്പോസ്തലനായ പത്മരാജനേയും)അവരോധിക്കാം, ക്രിയേറ്റര്‍മാരായി.അവരെ നമുക്ക് ബഹുമാനിക്കാം,അവര്‍ തുടങ്ങിവെച്ച പാതയാണ് ദുഷ്കരം.